Friday, October 22, 2010

കേരളാ പോലീസുമായൊരു ആത്മബന്ധം

വിധു ശങ്കര്‍


എന്റെ പതിനേഴാം വയസ്സ് മുതല്‍ ഇന്നു വരെ എനിക്ക് പലപ്പോഴായിട്ട് പോലീസുകാരുമായി ഇടപടെണ്ടി വന്നിട്ടുണ്ട്, അതും ട്രാഫിക്‌ വിങ്ങുമായി. ഇങ്ങനെ കുറച്ചു പേരുണ്ടെങ്കില്‍ പിന്നെ മുടിയാനൊന്നും വേണ്ട എന്നായിരുന്നു അവരുടെ അവകാശവാദം. ഓരോ തവണ അവരുമായി ഇടപെടുമ്പോഴും എനിക്ക് കുറെയധികം പാഠങ്ങള്‍ പഠിക്കാന്‍ പറ്റി. പ
ത്തനംതിട്ട പോലീസുമായാണ് കൂടുതല്‍ ഇടപാട്.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഓണക്കാലം, ഓണാഘോഷത്തിന്റെ ഭാഗമായി ഞങ്ങള്‍ സുഹൃത്തുക്കളൊക്കെ കൂടിയൊരു യാത്ര പോകാന്‍ തീരുമാനിച്ചു. 'ഗവി' വരെ പോകണമെന്നായിരുന്നു തീരുമാനം. പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു, വണ്ടികള്‍ കുറവായിരുന്നു. ആകെയുണ്ടായിരുന്നത് ഒരു ആക്ടീവയും ഒരു പള്സരും, ആറ്‌ പേര്‍ക്ക് പോകുകയും വേണം. എന്തായാലും പോകാമെന്ന് പറഞ്ഞു രണ്ടു വണ്ടിയിലും മൂന്നു പേര്‍ വെച്ച് കയറി ഞങ്ങള്‍ യാത്ര തിരിച്ചു. എന്റെ വണ്ടി ഞാനാണ്‌ ഓടിക്കുന്നത്. 'ഗവി' വരെ പോകണമെന്നായിരുന്നു ആഗ്രഹമെങ്കിലും പത്തനംതിട്ട ട്രാഫിക്‌ അയലന്ടു വരെ മാത്രമേ പോകാന്‍ സാധിച്ചുള്ളൂ. അവിടെ തുടങ്ങി എനിക്ക് പോലീസുകാരുമായുള്ള ആത്മബന്ധം. ഒരു ദുര്‍ബല നിമിഷത്തില്‍ എനിക്ക് ട്രാഫിക്‌ പോലീസുകാരനെ 'ചേട്ടാ' എന്ന് അഭിസംബോധന ചെയ്യേണ്ടി വന്നു. ഒട്ടും താമസിപ്പിക്കാതെ അദ്ദേഹം വയര്‍ലെസ്സ് വഴി വിവരം സ്റ്റേഷനിലേക്ക് കൊടുത്തു. എന്നെ സ്വീകരിക്കാന്‍ മറ്റൊരു പോലീസുകാരന്‍ കൂടി വന്നു, ഒരു കോണ്‍സ്റ്റബിള്‍. അയാള്‍ എന്റെ വണ്ടിയുടെ പിന്നില്‍ കയറി ഇരുന്നിട്ട് വണ്ടിയെടുക്കാന്‍ പറഞ്ഞു. അന്നെനിക്ക് ഭയങ്കര ഭയവും ടെന്ഷനുമായിരുന്നു. സ്റ്റേഷനില്‍ വണ്ടി വെച്ചിട്ട് മാറി നിന്നപ്പോള്‍ എന്റെ മുട്ടുകള്‍ ശെരിക്കും വിറക്കുന്നുണ്ടായിരുന്നു. നല്ല മഴ പെയ്തു തുടങ്ങി. കോണ്‍സ്റ്റബിള്‍ വന്നു ഉള്ളിലേക്ക് കയറി നില്‍കാന്‍ പറഞ്ഞു. സി.ഐ വന്നു ലൈസെന്‍സ് കാണിക്കാന്‍ പറഞ്ഞു. 'ഇല്ലാത്ത സാധനമെങ്ങനാ കാണിക്കുന്നത്' എന്ന് മനസ്സില്‍ ചോദിച്ചുകൊണ്ട് ലിസെന്സില്ലാത്ത കാര്യം സാറിനോട് പറഞ്ഞു. ഇത് കേട്ടതും പുള്ളി രസീതുകുറ്റിയെടുക്കാന്‍ അകത്തേക്ക് പോയി. പിന്നീടങ്ങോട്ട് ആകാംഷയുടെ നിമിഷങ്ങളായിരുന്നു.......'എത്ര അടിക്കും?' എന്ന ഒരേ ഒരു ചോദ്യം മാത്രം. കുറച്ചു കഴിഞ്ഞു കോണ്‍സ്റ്റബിള്‍ ഇറങ്ങി വന്നു നിസ്സാരമായ ഭാവത്തില്‍ ചിരിച്ചു കൊണ്ട് നിന്നു . അപ്പോള്‍ തുകയും നിസ്സാരംയിരിക്കുമെന്നു ഞാന്‍ തെറ്റിദ്ധരിച്ചു. പക്ഷെ തുക കേട്ട് ഞാനൊന്നു ഞെട്ടി '1500 രൂപ'. ഒടുവില്‍ സി.ഐ അദ്ദേഹം രസീത് എന്റെ കയ്യില്‍ നേരിട്ട് കൊണ്ട് തന്നു. അപ്പോള്‍ ഒരല്പം ആശ്വാസമായി, കാരണം തുക കുറഞ്ഞു '1100' ആയി.ആ രസീതില്‍ ഒപ്പിട്ടതോടുകൂടി ഞാനൊരു ഇന്ത്യന്‍ പൌരനായി, നേരിട്ട് സര്‍ക്കാരിനു 1100 രൂപ പിഴയടച്ച ഒരിന്ത്യന്‍ പൌരന്‍. ആ ഒരൊറ്റ അനുഭവം കൊണ്ട് എനിക്ക് പോലീസുകാരെ പെടിയില്ലാതായി.

പിന്നെ കുറേക്കാലം പോലീസുകാര്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ പോയി. ഒരിക്കല്‍ അടൂര്‍ റെവെന്യു ടവറിനു സമീപം പോലീസ് വണ്ടിക്കു കൈ കാണിച്ചു, ഞാന്‍ വണ്ടിയുടെ ആക്സലേറ്റ്റില്‍ കൈ കൊടുത്തു അതുകഴിഞ്ഞ് എന്റെ പുറകിലിരുന്ന സുഹൃത്ത്‌ ആ പോലീസുകാരനേയും കൈ കാണിച്ചു. പിന്നീടൊരിക്കല്‍ ഞാനും അമ്മയും കൂടി വണ്ടിയില്‍ പത്തനംതിട്ട മെയിന്‍ റോഡിലൂടെ വരുമ്പോള്‍ ഹെല്‍മെറ്റ്‌ ധരിക്കാതത്തില്‍ പ്രതിഷേധിച്ചു അവര്‍ എന്നെ വീണ്ടും പിടിച്ചു. അന്ന് ഞാന്‍ സര്‍ക്കാര്‍ ഘജനാവിലേക്ക് സംഭാവന ചെയ്തത് 100 രൂപയായിരുന്നു, ഈ സംഭവത്തിന്‌ ശേഷവും തളരാതെ തന്നെ മുന്‍പോട്ടു നീങ്ങി. ആ സംഭവത്തിന്‌ ശേഷം ഇടയ്ക്കിടെ ഹെല്‍മെറ്റ്‌ വച്ചു വണ്ടിയോടിക്കാന്‍ തുടങ്ങി. പിന്നീടൊരിക്കല്‍ പത്തനംതിട്ടയില്‍ വെച്ച് തന്നെ വണ്‍വേ തെറ്റിച്ചു വണ്ടിയോടിച്ചതിന്റെ പേരില്‍ പോലീസുകാര്‍ ചിരിച്ചുകൊണ്ട് വീണ്ടും എന്റെ മുന്‍പില്‍ കൈ നീട്ടി. അന്നും എനിക്ക് 100 രൂപ സംഭാവന കൊടുക്കേണ്ടി വന്നു. ഈ ഒരു സംഭവം കൂടി കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ മനസ്സിനോട് പറഞ്ഞു 'ഇനിയൊരിക്കലും വണ്‍വേ തെറ്റിച്ചു വണ്ടിയോടിക്കാന്‍ പാടില്ല'

ഒരു ദിവസം ഒരു പ്രത്യേക ആവശ്യത്തിനു ചങ്ങനാശേരി വരെയൊന്നു പോകേണ്ടി വന്നു. സമയം ഇരുട്ടി തുടങ്ങിയിരുന്നു, ഒരു ഏഴു മണിയായി കാണും. അവിടെയുള്ള ഒരു സിഗ്നലിന്റെ മുന്‍പില്‍ ഒരു നീണ്ട ചങ്ങല പോലെ വാഹനങ്ങള്‍ കിടക്കുകയായിരുന്നു, പെട്ടെന്ന് തിരിച്ചു വരേണ്ട ആവശ്യമുള്ളതുകൊണ്ട് ഒരുപാടു വെട്ടിച്ചും തിരച്ചുമോക്കെ വണ്ടി മുന്‍പോട്ടു കൊണ്ടുപോയി. ആ ചങ്ങലയുടെ ഏതാണ്ട് നടുവില്‍ എത്തിയപ്പോഴേക്കും ട്രാഫിക്‌ പോലീസ് എന്നെ വിളിച്ചു, ഒരു വനിതാ പോലീസായിരുന്നു. വണ്ടി അവരുടെ അടുത്തേക്ക് ഒതുക്കി നിര്‍ത്തി. അവര്‍ ചോദിച്ചു 'ഇങ്ങനെ അങ്ങ് കയറി പോകുവാണോ?'....... കുറച്ചു നേരം ആലോചിച്ചതിനു ശേഷം ഞാന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു 'എന്റേത് ഒരു എമര്‍ജന്‍സി കേസാണ്'.....എന്നിട്ട് പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു. അവര്‍ വളരെ സന്തോഷത്തോടെ എനിക്ക് വഴി പറഞ്ഞു തന്നു. പോരാത്തതിനു സിഗ്നല്‍ മാറുന്നത് വരെ കാത്തുനില്‍ക്കാതെ പോകാനൊരു വഴിയും പറഞ്ഞു തന്നു. അവരോടു നന്നിയൊക്കെ പറഞ്ഞു യാത്ര തുടര്‍ന്നു. അപ്പോഴും മനസ്സിലേക്കൊരു വരി ഓടിയെത്തി 'ഇവര്‍ എല്ലാ വനിതാ പോലീസുകാര്‍ക്കും ഒരു മാതൃകയാകട്ടെ'.......

ഏറ്റവും അവസാനം പോലീസുമായി ഇടപടെണ്ടി വന്നത് കഴിഞ്ഞ ദിവസമായിരുന്നു. കോളേജില്‍ നിന്നും മടങ്ങി വരും വഴി സിഗ്നല്‍ കാരണം അബാന്‍ ജംഗ്ഷനില്‍ നിര്‍ത്തേണ്ടി വന്നു. അബാന്‍ ടവറിന്റെ മുന്‍പിലൂടെ റോഡിലേക്ക് ചാടാമെന്നു പുറകിലിരുന്ന സുഹൃത്ത്‌ പറഞ്ഞു 'ആയിക്കോട്ടെ' എന്ന് ഞാനും. നേരെ ചെന്ന് ചാടിയത് എസ്‌.ഐ യുടെ മുന്‍പില്‍ . ലൈസെന്‍സ് കാണിച്ചു പക്ഷെ വണ്ടിയുടെ സീറ്റ്‌ അടയാതതുകൊണ്ട് ബുക്കും പേപ്പറും വീട്ടില്‍ വെച്ചിരിക്കുകയായിരുന്നു. പതിവ് തെറ്റിക്കാതെ വീണ്ടും
സ്റ്റേഷനിലേക്ക്. ഞാന്‍ സ്റ്റേഷനില്‍ പോയ സമയം കൊണ്ട് എന്റെ സുഹൃത്ത്‌ കുറച്ചു പാര്‍ട്ടി പ്രവര്‍ത്തകരെയും കൊണ്ട് അങ്ങോട്ട്‌ വന്നു. എന്റെ നില്‍പ്പ് കണ്ട പാര്‍ത്യ്ക്കരെല്ലാം ഞെട്ടി പോയി. മറ്റൊന്നുമല്ല പെടിയോന്നുമില്ലാതെ അവിടെ നില്‍ക്കുന്നതായിരുന്നു അവരുടെ ഞെട്ടലിന്റെ കാരണം. ആ വന്നവരില്‍ ഒരു ചേട്ടന്‍ എന്നോട് ചോദിച്ചു 'നിനക്കെന്ത ഒരു പെടിയില്ലാത്തത്?'..... ഉള്ള കുറച്ചു സമയം കൊണ്ട് ഇതൊരു പതിവയോ മാറിയ കാര്യം പുള്ളിയെ പറഞ്ഞു മനസ്സിലാക്കി.

ആ വന്ന കൂട്ടത്തില്‍ വേറൊരു ചേട്ടന്റെ
കൈയ്യില്‍ ഒരു മാസികയിരിക്കുന്നത് കണ്ടു, അതെടുത്തു വായിച്ചു തുടങ്ങി. മുകേഷ് കഥകള്‍ എന്നൊരു പുസ്തകം വായിച്ചു തീര്‍ത്ത സമയമായിരുന്നു അത്, അതിനെക്കുറിച്ച് നല്ല അഭിപ്രായവും എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഞാന്‍ ആ മാസികയുടെ പേജുകള്‍ മറിച്ചു നോക്കിയപ്പോള്‍ അതിലും ഒരു മുകേഷ് കഥ 'ശാന്ത ഗര്‍ഭിണിയാണോ?'......അത് വായിച്ചു ഞാന്‍ സ്റ്റേഷനില്‍ നിന്ന് പുഞ്ചിരിച്ചു. വീട്ടില്‍ നിന്നും ബുക്കും പേപ്പറുമായി മറ്റൊരു സുഹൃത്ത്‌ തിരിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കാര്യങ്ങളെല്ലാം സി.ഐ പുരുഷോത്തമന്‍ പിള്ളയോട്, അതായത് എനിക്ക് ആദ്യമായി പെറ്റിയടിച്ച സാറിനോട് പറഞ്ഞു. എല്ലാത്തിനും ശേഷം ബുക്കും പപെരുമായി എസ്‌.ഐയുടെ മുറിയിലേക്ക് കടന്നു ചെന്നു. പെറ്റിയടിക്കാന്‍ പറ്റാത്തതിന്റെ രോഷം അയാള്‍ ശെരിക്കും പ്രകടിപ്പിച്ചു. മലയാള ഭാഷയിലുള്ള എല്ലാ മോശപ്പെട്ട പദങ്ങളും അദ്ദേഹത്തിന്റെ രോഷതിലുണ്ടായിരുന്നു. ലോകത്ത് ഇത് ആദ്യമായിട്ടായിരിക്കും ഒരാള്‍ തെറി പറഞ്ഞുകൊണ്ട് ഉപദേശിക്കുന്നത്. എല്ലാം കഴിഞ്ഞു പുള്ളി ബുക്കും പേപ്പറും വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു 'എടുത്തുകൊണ്ടു പോടാ'......റൂമില്‍ നിന്നുമിറങ്ങി വരുമ്പോള്‍ ആകാംഷാഭരിതരായി എന്റെ സുഹൃത്തുക്കള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു . അവരിലൊരാള്‍ ചോദിച്ചു 'എന്തായി?'.വളരെ അധികം സന്തോഷത്തോടെ ഞാന്‍ പറഞ്ഞു 'കുറെ തെറി കേട്ടാലെന്താ പെറ്റിയടക്കേണ്ടി വന്നില്ലെല്ലോ' ........